കടയിൽ കഞ്ചാവ് വെച്ച് മകനെ കുടുക്കാൻ ശ്രമം;പിതാവ് അറസ്റ്റിൽ

0
1232

മാനന്തവാടി: മാനന്തവാടി ടൗണില്‍ നിന്നും പി.എ ബനാന എന്ന സ്ഥാപനത്തില്‍ കഞ്ചാവ് കൊണ്ടുവച്ചതുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യപ്രതിയും കടയടുമയുടെ പിതാവുമായ അബൂബക്കര്‍ പിടിയിലായി. മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത് ചന്ദ്രന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സെപ്തംബര്‍ ആറിനാണ് മാനന്തവാടി- മൈസൂര്‍ റോഡിലെ പി എ ബനാന എന്ന സ്ഥാപനത്തില്‍ നിന്ന് 2.095 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തത്. മകനോടുള്ള വൈരാഗ്യം കാരണം മകനെ കഞ്ചാവ് കേസില്‍ കുടുക്കാന്‍ വേണ്ടി പ്രതിയായ അബൂബക്കര്‍ കര്‍ണ്ണാടകത്തില്‍ നിന്നും എത്തിച്ച കഞ്ചാവ് കടയുടമയും മകനുമായ നൗഫല്‍ പള്ളിയില്‍ നിസ്‌കാരത്തിനു പോയ സമയം നോക്കി കൂട്ടുപ്രതികളായ തട്ടിപ്പ് ഔത എന്ന് വിളിക്കുന്ന ഔത, ജിന്‍സ് വര്‍ഗ്ഗീസ് എന്നിവരുടെ സഹായത്തോടെ കടയില്‍ ഒളിപ്പിക്കുകയായിരുന്നു .സംഭവ ദിവസത്തിനു ശേഷം കര്‍ണാടകയിലെ വിവിധ സ്ഥലങ്ങളില്‍ മാറി മാറി ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍.കല്‍പ്പറ്റ എന്‍ഡിപിഎസ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

 

സംഭവ ദിവസം കടയുടെ ഉടമസ്ഥനായ മാനന്തവാടി താലൂക്കില്‍ മാനന്തവാടി വില്ലേജില്‍ ചെറ്റപ്പാലം ഭാഗം പുത്തന്‍ തറവീട്ടില്‍ അബൂബക്കര്‍ മകന്‍ നൗഫല്‍ പി എ എന്നയാളെ 2.095 കിലോഗ്രാം കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് അറസ്റ്റ് ചെയ്തു ഒരു എന്‍ഡിപിഎസ് കേസ് എടുത്തിരുന്നു. കേസിന്റെ തുടര്‍ അന്വേഷണം നടത്തിയതില്‍ മേല്‍ കഞ്ചാവിനെകുറിച്ച് ടിയാന് അറിവില്ല എന്നും തന്നോട് വ്യക്തി വൈരാഗ്യമുള്ള മറ്റാരെങ്കിലും താന്‍ കടയില്‍ ഇല്ലാതിരുന്ന സമയത്ത് കൊണ്ടുവച്ചതാവാം എന്നും ടിയാന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ സിസിടിവിയും സാക്ഷി മൊഴികളും മറ്റും പരിശോധിച്ചു അന്വേഷണം നടത്തിയതില്‍ ടിയാന്‍ കടയില്‍ ഇല്ലാതിരുന്ന സമയത്ത് മറ്റാരോ മേല്‍ കഞ്ചാവ് കൊണ്ടുവെച്ചതാ ആവാം എന്ന് പ്രഥമദൃഷ്ട്യാ അന്വേഷണ ഉദ്യോഗസ്ഥന് ബോധ്യപ്പെട്ടു. ആയതിന്റെ റിപ്പോര്‍ട്ടും,തെളിവുകളും പ്രതിയെയും ബഹുമാനപ്പെട്ട കല്‍പ്പറ്റ എന്‍ഡിപിഎസ്അഡ്‌ഹോക്ക് -II കോടതിയില്‍ ഹാജരാക്കിയതില്‍ മേല്‍ കാര്യം കോടതിക്കും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ടിയാന് ജാമ്യം അനുവദിച്ചിരുന്നു. ടിയാന്റെ കടയില്‍ കഞ്ചാവ് ഒളിപ്പിച്ച് മനപ്പൂര്‍വ്വം പ്രതിയാക്കാന്‍ ശ്രമിച്ചവരെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥന് വ്യക്തമായ തെളിവ് ലഭിച്ചതില്‍ തുടര്‍ അന്വേഷണം നടത്തി പരിസരപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും സാക്ഷി മൊഴികളും പരിശോധിച്ചതില്‍ KL 12G 9032 എന്ന ഓട്ടോറിക്ഷയുടെ ഡ്രൈവറായ ജിന്‍സ് വര്‍ഗീസ് s/o വര്‍ഗീസ്, കൊല്ലശ്ശേരിയില്‍ വീട്, പയ്യമ്പള്ളി പി ഓ, പയ്യമ്പള്ളി വില്ലേജ്, മാനന്തവാടി താലൂക്ക് എന്നയാളെ 10.09.2024 ന് കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ സജിത് ചന്ദ്രന്‍ മേല്‍ കാര്യത്തെക്കുറിച്ച് ജിന്‍സ് വര്‍ഗീസിനെ വിശദമായി ചോദ്യംചെയ്ത് മൊഴി രേഖപ്പെടുത്തിയതില്‍ മേല്‍ കടയുടെ ഉടമയായ നൗഫലിന്റെ പിതാവായ അബൂബക്കര്‍ എന്നയാള്‍ക്ക് നൗഫലിനോട് കുടുംബപരമായ പ്രശ്‌നങ്ങളില്‍ വൈരാഗ്യം ഉള്ളതിനാല്‍ കഞ്ചാവ് കേസില്‍പ്പെടുത്തി ജയിലിലാക്കുക എന്ന ലക്ഷ്യത്തോടെ അബൂബക്കറും അബൂബക്കറിന്റെ സുഹൃത്തായ ഔത ( അബ്ദുള്ള )എന്നയാളും, ജിന്‍സ് വര്‍ഗീസും അബൂബക്കറിന്റെ പണിക്കാരനായ കര്‍ണാടക അന്തര്‍സന്ധ സ്വദേശിയായ ഒരാളും മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ച പ്രകാരം പരസ്പര ധാരണയോടെയും കൂട്ടു ത്തരവാദിത്വത്തോടെയും ഗൂഢാലോചന നടത്തി ജിന്‍സ് വര്‍ഗീസിന്റെ മേല്‍ നമ്പര്‍ ഓട്ടോറിക്ഷയില്‍ മേല്‍ കഞ്ചാവ് നൗഫലിന്റെ ഉടമസ്ഥതയിലുള്ള പി എ ബനാന എന്ന സ്ഥാപനത്തില്‍ കൊണ്ടുവെച്ചതാണ് എന്ന് മൊഴി നല്‍കിയിട്ടുള്ളതും ആയത് അന്വേഷണ ഉദ്യോഗസ്ഥന്‌ബോധ്യപ്പെട്ടിട്ടുള്ളതുമാണ്.ആയതിനാല്‍ മേല്‍ ഓട്ടോറിക്ഷയുടെ ഉടമയായ ജിന്‍സ് വര്‍ഗീസിനെ പ്രതിസ്ഥാനത്ത് ചേര്‍ത്ത് അറസ്റ്റ് ചെയ്തിട്ടുള്ളതും തുടര്‍ന്ന് ടിയാനെ ബഹുമാനപ്പെട്ട കല്‍പ്പറ്റ അഡീഷണല്‍ സെഷന്‍സ് കോടതി-II ല്‍ ഹാജരാക്കി മാനന്തവാടി ജില്ലജയിലില്‍ റിമാന്റ് ചെയ്തിരുന്നു, ഇതുമായി ബന്ധപ്പെട്ട കര്‍ണ്ണാടക സ്വദേശിയായ മറ്റൊരു പ്രതിയെ ഉടന്‍ തന്നെ പിടികൂടുന്നതായിരിക്കും

LEAVE A REPLY

Please enter your comment!
Please enter your name here