മോഷണ കേസിൽ ജാമ്യമെടുത്ത് കോടതി നടപടിക്രമങ്ങളിൽ സഹകരിക്കാതെ മുങ്ങി നടന്ന തമിഴ്നാട് മധുര സോളമണ്ഡലം സ്വദേശിനിയായ മുത്തു (38) വിനെയാണ് അറസ്റ്റ് ചെയ്തത്. 2014 ഒക്ടോബറിൽ കല്പറ്റയിൽ നിന്നും കമ്പളക്കാട് ലേക്ക് കെ എസ് ആർ ടി സി ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ മാല കവർച്ച ചെയ്ത കേസിൽ റിമാൻഡിൽ കഴിഞ്ഞു വരവേ ജാമ്യമെടുത്ത് പിന്നീട് കോടതി നടപടികളിൽ ഹാജരാവാതെ മുങ്ങുകയായിരുന്നു. കമ്പളക്കാട് ഇൻസ്‌പെക്ടർ എസ് എച്ച് ഓ ഇ ഗോപകുമാറിന്റ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.